സെയ്ഫ് അലി ഖാന് നേരെ ഉണ്ടായ ആക്രമണത്തിൽ പോലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തു. കസ്റ്റഡിയിലുള്ള വ്യക്തിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമല്ല. ഇയാളാണോ പ്രതിയെന്ന കാര്യത്തിൽ സ്ഥിതീകരണം വന്നിട്ടില്ല.
വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സെയ്ഫിന്റെ ബാന്ദ്ര വെസ്റ്റിലെ സദ്‌ഗുരു ശരൺ കെട്ടിടത്തിൽ വെച്ച് നടൻ ആക്രമിക്കപ്പെടുന്നത്. ഗുരുതരമായി പരുക്കേറ്റ താരത്തെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് തവണയാണ് നടന് കുത്തേറ്റത്. ചികിത്സയിലുള്ള താരം അപകടനില തരണംചെയ്തതായി ഡോക്ടർമാർ അറിയിച്ചു. നട്ടെല്ലിൽനിന്ന് രണ്ടര ഇഞ്ച് നീളമുള്ള കത്തി ശസ്ത്രക്രിയയിലൂടെ നീക്കിയതായി ആശുപത്രി സി.ഇ.ഒ. ഡോ. നീരജ് ഉത്തമാനി വ്യക്തമാക്കിയിരുന്നു.
ആക്രമിയെ ആദ്യം കണ്ടെത് 56-കാരിയായ ഏലിയാമ്മയാണ്. ഇളയ മകന്‍ ജേയുടെ ആയയാണ് ഏലിയാമ്മ. നാലുവര്‍ഷമായി സെയ്ഫിന്റെ വീട്ടിലാണ് ജോലി ചെയ്യുന്നത്. പുലര്‍ച്ചെ 2 മണിയോടെയാണ് അക്രമിയെ ഇളയ മകന്‍ ജേയുടെ മുറിയിലാണ് അക്രമിയെ ആദ്യം കണ്ടതെന്നും അയാളെ തടയാന്‍ താന്‍ ശ്രമിച്ചുവെന്നും അപ്പോള്‍ അയാള്‍ ഒരു കോടി രൂപ ആവശ്യപ്പെട്ടുവെന്നും ഏലിയാമ്മ പറയുന്നു. അക്രമിയെ നേരിടാന്‍ ശ്രമിക്കുന്നതിനിടെ ഏലിയാമ്മയ്ക്കും പരിക്ക് പറ്റി. ഇതിനിടെ മറ്റൊരു പരിചാരകയായ ജുനു സെയ്ഫ് അലി ഖാനെ വിളിച്ചുണര്‍ത്തി. സെയ്ഫ് മുറിയിലെത്തുമ്പോഴാണ് ഇയാള്‍ സെയ്ഫിനു നേരെ തിരിയുന്നതും താരത്തിന് കുത്തേല്‍ക്കുന്നതും.
ബാന്ദ്രയിലെ ഇത്രയേറെ സുരക്ഷാക്രമീകരണങ്ങളുള്ള സെയ്ഫിന്റെ വസതിയിലേക്ക് എങ്ങനെ പുറത്തുനിന്നൊരാള്‍ക്ക് കടക്കാന്‍ കഴിഞ്ഞുവന്നതാണ് എല്ലാവരെയും അതിശയിപ്പിക്കുന്നത്. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
