എ.എ.പി. ദേശീയ കൺവീനർ അരവിന്ദ് കെജ്‍രിവാൾ രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ രാഷ്ട്രീയക്കാരനെന്ന് ബി.ജെ.പി. വക്താവ് ഗൗരവ് ഭാട്ടിയ. ഡൽഹിയിലെ ജനസംഖ്യയുടെ 40 ശതമാനത്തിൽ അധികവും തികച്ചും ദരിദ്രമായ സാഹര്യങ്ങളിൽ കഴിയുമ്പോൾ മുൻ ഡൽഹി മുഖ്യന്ത്രിയായ കെജ്‌രിവാൾ വി.വി.ഐ.പി. സംസ്‌കാരത്തിന്റെ പ്രതീകമായാണ് ജീവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അടുക്കളകൾ, ടോയ്‌ലറ്റുകൾ, വാഷിംഗ് ഏരിയകൾ, ജിമ്മുകൾ എന്നിവിടങ്ങളിൽ നിന്ന് 75 ബോസ് സീലിംഗ് സ്പീക്കറുകൾ കണ്ടെത്തിയതായി ബിജെപി അവകാശപ്പെട്ടു. AI ഉം നൂതന സാങ്കേതിക സവിശേഷതകളും ഉള്ള 934 ലിറ്റർ മൾട്ടി-ഡോർ ഫ്രിഡ്ജും ഉൾപ്പെടുന്നു. ടച്ച്‌സ്‌ക്രീനോടുകൂടിയ 73 ലിറ്റർ സ്റ്റീം ഓവനും പിഡബ്ല്യുഡി ലിസ്റ്റ് ചെയ്ത ആഡംബര വസ്തുക്കളിൽ ഉൾപ്പെടുന്നു.
അരവിന്ദ് കെജ്രിവാൾ വിവിഐപി സംസ്കാരത്തിൻ്റെ ഏറ്റവും വലിയ പ്രതീകമായി” മാറിയെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു. “ഇന്ത്യ കണ്ട ഏറ്റവും അഴിമതിക്കാരനായ രാഷ്ട്രീയക്കാരനാണ് അരവിന്ദ് കെജ്‌രിവാൾ. അദ്ദേഹത്തിന് ധാർമിക ധൈര്യമുണ്ടെങ്കിൽ ഉത്തരം പറയണം. കെജ്‌രിവാൾ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിന് ശേഷമുള്ള ഔദ്യോഗിക രേഖകൾ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.
