ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് കണ്ടെത്താനുള്ള ശ്രമം നടന്നുവരുകയാണ്, അർജുന്റെ ട്രക്കിലുള്ള തടികൾ 12 കിലോമീറ്റർ അകലത്തിൽ കണ്ടെത്തിയിരിക്കുകയാണ്, കാലാവസ്ഥ രക്ഷാദൗത്യത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ട്രക്കിന്റെ ക്യാബിന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.പുഴയുടെ സമീപത്ത് താമസിക്കുന്നവര്‍ വിറകിനായി ശേഖരിച്ച ഒഴുകിയെത്തിയ തടിക്കഷ്ണങ്ങള്‍ക്കിടയിലാണ് അര്‍ജുന്റെ വാഹനത്തിലുണ്ടായിരുന്ന തടിക്കഷ്ണങ്ങളും ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്
ഈ പ്രദേശത്തെ തുടരുന്ന മഴയാണ് ഇപ്പോൾ രക്ഷാദൗത്യത്തിന് തിരിച്ചടിയാകുന്നു, കനത്ത മഴയെ തുടർന്ന് ഗംഗാവലി പുഴയിലെ ഒഴുക്ക് ശക്തമായിട്ടുണ്ട്. നാവിക സേന അർജുന്റെ ലോറി വെള്ളത്തിനടിയിൽ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്, എന്നാൽ ലോറിയുടെ സാന്നിധ്യം കണ്ടെത്തിയ സ്ഥലത്ത് നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ എത്തിയെങ്കിലും ഡങ്കി ബോട്ടുകള്‍ക്ക് നിലയുറപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ സങ്കീര്‍ണമാകുന്നുണ്ട്.
ശക്തമായ അടിയൊഴുക്ക് കാരണം നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ക്ക് ലോറി കണ്ടെത്തിയ ഭാഗത്ത് വെള്ളത്തിനടിയില്‍ പരിശോധന നടത്താന്‍ സാധിക്കുന്നില്ല. പുഴയിലുള്ളത് അര്‍ജുന്റെ ലോറി തന്നെയാണെന്ന് ഐബോഡ് പരിശോധനയിലും തെളിയിച്ചു. അതേസമയം ട്രക്കില്‍ മനുഷ്യസാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല.എന്നാൽ ആദ്യ ഘട്ടം അർജുനെ കണ്ടെത്തി പുറത്തെത്തിക്കുക എന്നുള്ളതാണ്, പിന്നീട് ലോറിയും പുറത്തെത്തിക്കാൻ ആണ് ശ്രമം
