ഷിരൂരിലെ മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശിനി അർജുനനെ കാണാതായിട്ട് ഇന്ന് 8 ദിവസമാകുന്നു. കൂടുതൽ റഡാർ ഉപകരണങ്ങൾ എത്തിച്ചു ഇന്ന് തെരച്ചിൽ തുടരും, ഇന്ന് പുഴ കേന്ദ്രീകരിച്ചാണ് തെരച്ചിൽ തുടരുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് പുഴക്കരികിൽ നിന്നും സിഗ്നൽ ലഭിച്ചിരുന്നു. ലോറി കരഭാഗത്തു ഇല്ലെന്നും, എന്നാൽ മണ്ണിൽ പുതഞ്ഞുപോകാനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ലെന്നും, അർജുനും ലോറിയും കരയിലെ മൺകൂനക്കടിയിൽ ഇല്ലെന്ന് ഇന്നലെ തന്നെ സൈന്യം സ്ഥിതികരിച്ചിരുന്നു.
റോഡിൽ മണ്ണിനടിയിൽ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്, ഗംഗാവലി നദിക്കടിയിൽ നിന്ന് കിട്ടിയ സിഗ്നല്‍ കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ പരിശോധന നടക്കുക . പുഴയിൽ കര ഭാഗത്ത് നിന്ന് 40 മീറ്റർ അകലെയാണ് സിഗ്നൽ കിട്ടിയിട്ടുള്ളത്. ലോറി ചളിമണ്ണിൽ പൂണ്ട് പുതഞ്ഞ് പോയിരിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്ന് സൈന്യം പറയുന്നു. എന്നാൽ, കനത്ത ഒഴുക്കാണ് പുഴയിലുള്ളത്.
ഇന്ന് സിഗ്നൽ കിട്ടിയ ഭാഗത്തു നാവിക സേന തിരച്ചിൽ നടത്തും. വെള്ളത്തിൽ ഉപയോഗിക്കാവുന്ന ഫെറക്സ് ലൊക്കേറ്റർ 120-യും ഡീപ് സെർച്ച് മൈൻ ഡിറ്റക്റ്ററും ഉപയോഗിച്ചാവും സിഗ്നൽ ലഭിച്ച ഭാഗത്ത് തെരച്ചിൽ നടത്തുക, അർജുനനെ കാണാതായിട്ട് ഇന്നേക്ക് 8 ദിവസമായി, എന്നാൽ പ്രതീക്ഷ കൈവിടാതെ അർജുന്റെ കുടുംബം അർജുനെ കാത്തിരിക്കുന്നു
