വയനാട് ദുരന്തം ഇന്ന് പത്താം നാൾ. ഇത്രയും നാളത്തെ രക്ഷാധൗത്യം അവസാനിപ്പിച്ചു വയനാട്ടിലെ ദുരിതമേഖലകളായ ചൂരൽ മല, മുണ്ടക്കൈ എന്നിവിടങ്ങളിൽ നിന്നും സൈന്യം തിരിച്ചു മടങ്ങുകയാണ്. ഈ സൈന്യത്തിന് സർക്കാരും, ജില്ലാഭരണകൂടവും കൂടിച്ചേർന്ന് യാത്രയപ്പ് നല്കുകയാണ്, സൈന്യത്തിന്റെ എല്ലാ സംഘങ്ങളും മടങ്ങും, എന്നാൽ ഇനിയുള്ള രക്ഷാപ്രവർത്തനം എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ് എന്നീ സേനകൾക്ക് കൈമാറുമെന്നും സൈന്യം അറിയിച്ചു.
ഈ സൈന്യത്തിന്റെ 500 അംഗ സംഘമാണ് തിരിച്ചു മടങ്ങുന്നത്. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, ബാംഗ്ലൂർ എന്നിവിടങ്ങളിലെ ബറ്റാലിയൻ അംഗങ്ങളാണ് ഇവർ. താൽക്കാലികമായി നിർമ്മിച്ച ബെയ്‌ലി പാലം മെയ്ന്റനൻസ് ടീം പ്രദേശത്ത് തുടരും. ഹെലികോപ്റ്റർ സെർച്ച് ടീമും അടുത്ത നിർദേശം വരുന്നത് വരെ തുടരും. ബാക്കിയുള്ളവരാണ് മടങ്ങുകയെന്നും സൈന്യം അറിയിച്ചു.
അതേസമയം ദുരിതമേഖലയിൽ 4 13 മരണമാണ് ഇതുവരെയും സ്ഥിതീകരിച്ചിരിക്കുന്നത്, ശനിയാഴ്ച ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി ഈ ദുരിതമേഖല സന്ദർശിക്കാൻ എത്തുന്നുണ്ട്, പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകൾ തുടരുകയാണ്, കൂടാതെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഇന്ന് അവിടേക്ക് എത്തുന്നുണ്ട്
