സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ ആരോപണവുമായി നടി ശ്രീലേഖ മിത്ര, പാലേരി മാണിക്യം സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി വിളിച്ചെന്നും. എന്നാൽ കഥപാത്രം ഓക്കേ ആകാത്തതുകൊണ്ടു തിരിച്ചയച്ചു എന്നുമുള്ള രഞ്ജിത്തിന്റെ വാദമാണ് നടി തള്ളിയിരിക്കുന്നത്. എന്നാൽ താൻ കേരളത്തിൽ വന്നത് ഒരു ഓഡീഷന് വേണ്ടിയല്ലെന്നും സിനിമയിലേക്ക് അഭിനയിക്കാൻ വേണ്ടിയാണ് തന്നെ വിളിച്ചതെന്നും നടി ആവർത്തിച്ചു പറയുന്നു
ആരോപണത്തിൽ താൻ ഉറച്ച് നിൽക്കുകയാണ്. പക്ഷേ പരാതി നൽകാനും നടപടികൾക്കുമായി കേരളത്തിലേക്ക് വരാനാകില്ല. കാരണം ഞാൻ ജോലി ചെയ്യുന്നത് ബംഗാളിലാണ്. ആരെങ്കിലും പിന്തുണയ്ക്കാൻ തയാറായാൽ തന്റെ പരാതിയുമായി മുന്നോട്ട് പോകും. സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെ കുറിച്ച് തുറന്ന് പറയുന്ന കാലമാണ്. മമത ബാനർജി സർക്കാരിനെതിരെ അടക്കം ശക്തമായ ശബ്ദമുയർത്തിയ വ്യക്തിയാണ് ഞാൻ എന്നും നടി പറയുന്നു
ഒരു ജനാധിപത്യ രാജ്യത്താണ് താൻ ജീവിക്കുന്നത്. അതുകൊണ്ടു എനിക്ക് ഉണ്ടായ മോശം അനുഭവം തുറന്ന് പറയാനുളള അവകാശം എനിക്കുണ്ട്. സ്ത്രീകൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രാജിവെക്കണമെന്ന് ഞാൻ പറയുന്നില്ല. തെറ്റിപറ്റിയെന്ന് സമ്മതിക്കണം. മാപ്പ് പറയണം. ശ്രീലേഖ മിത്ര മാധ്യമങ്ങളോട് പറഞ്ഞു
