ഉമ തോമസ് എംഎൽഎയുടെ അപകടവുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ സസ്പെന്റ് ചെയ്യാനുള്ള ഉത്തരവ് ഇതുവരെ നടപ്പിലായിട്ടില്ല. ജനുവരി 4ന് സസ്പെൻഷൻ പ്രഖ്യാപിച്ചെങ്കിലും, അത് പ്രാബല്യത്തിൽ വരാത്തതാണ് വിവാദമാകുന്നത്.
കൃത്യനിർവഹണ വീഴ്ചയുടെ അടിസ്ഥാനത്തിൽ എൻജിനിയറെ സസ്പെന്റ് ചെയ്യാൻ ജിസിഡിഎ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചിരുന്നുവെങ്കിലും, അടുത്ത ദിവസം തന്നെ സിപിഎം പിന്തുണയുള്ള ഈ ഉദ്യോഗസ്ഥന്റെ ഒപ്പിട്ട അറ്റൻഡൻസ് രജിസ്റ്ററിന്റെ പകർപ്പ് പുറത്തുവന്നു.
അതേസമയം, നൃത്ത പരിപാടിക്ക് അനുമതി നല്‍കരുതെന്ന് പറഞ്ഞവർക്കെതിരെ നടപടി എടുത്തെന്ന വിവരം പുറത്തുവന്നതോടെ സംഭവം പുതിയ വിവാദത്തിന് വഴിവച്ചു. ജിസിഡിഎ എസ്റ്റേറ്റ് ഓഫീസർ, സൂപ്രണ്ടന്റ്, സീനിയർ ക്ലാർക്ക് എന്നിവർക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നു. അലോട്ട്മെന്റ് ഫയലിലെ രേഖകളുടെ കളർ കോപ്പി മാധ്യമങ്ങളിൽ എത്തിയത് കാരണം കാണിച്ചാണ് ഇപ്പോഴത്തെ നടപടി.
