ആലപ്പുഴയിൽ നവജാത ശിശുവിന് കുഴിച്ചുമൂടിയ സംഭവത്തിൽ അമ്മയെയും, ആൺസുഹൃത്തിനെയും റിമാൻഡിലാക്കി, പോലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്ന മൂന്നുപേരിലാണ് അമ്മയെയും, സുഹൃത്തായ തോമസ് ജോസഫിനെയും റിമാൻഡ് ചെയ്യ്തിരിക്കുന്നത്. കുഞ്ഞിന് മറവ് ചെയ്യ്തത് തോമസ് ജോസഫ് ആണ്. എന്നാൽ അമ്മയായ യുവതി പോലീസ് കസ്റ്റഡിയിൽ ആശുപത്രി തുടരും. കുഞ്ഞിന്റെ മൃതുദേഹം കഴിഞ്ഞദിവസമാണ് കണ്ടെടുത്തത്.
വണ്ടേപുറം പാട ശേഖരത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം കുഞ്ഞിനെ യുവതി കൊലപ്പെടുത്തിയതാണോ എന്നതിൽ സ്ഥിരീകരണം വന്നിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ ഇതിൽ സ്ഥിരീകരണം ഉണ്ടാകു എന്ന് ആലപ്പുഴ എസ് പി ചൈത്ര തെരേസ അറിയിച്ചിരുന്നു.ചേർത്തല പൂച്ചാക്കല്‍ സ്വദേശി അവിവാഹിതയായ യുവതി ആഗസ്റ്റ് 6 നാണ് ഒരു പെൺ കുഞ്ഞിന് ജന്മം നല്‍കിയത്. 7 നാണ് കുട്ടിയെ കുഴിച്ചു മൂടുന്നത്. പ്രസവം നടന്നത് പുലർച്ചെ 1.30 ന് എന്നാണ് യുവതിയുടെ മൊഴി.
കുഞ്ഞിന് പ്രസവിച്ച യുവതി പ്രസവ ശേഷം കാമുകനെ പൂച്ചാക്കലിലെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും, കുട്ടിയെ കൈമാറിയത് മരിച്ച ശേഷമാണെന്നുമാണ് യുവാവിൻ്റെ മൊഴി. ഈ മാസം എട്ടാം തീയതി യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഏഴാം തീയതിയാണ് ഇവർ കുഞ്ഞിന് ജന്മം നൽകുന്നത്. പിന്നീട് ശാരീരിക അസ്വസ്ഥതകളെന്ന് പറഞ്ഞ് യുവതി ചികിത്സക്കെത്തുന്നത്. ആശുപത്രി അധികൃതർ കുഞ്ഞിനെ തിരക്കിയപ്പോൾ അമ്മത്തൊട്ടിലിൽ ഏൽപിച്ചു എന്നാണ് പറഞ്ഞത്.
പിന്നീട് ബന്ധുക്കൾക്ക് കൈമാറിയെന്നും വീട്ടിലുണ്ടെന്നും പരസ്പര വിരുദ്ധമായ മൊഴികൾ നൽകി.യുവതി പറഞ്ഞതിൽ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൂച്ചാക്കൽ പൊലീസിൽ വിവരമറിയിച്ചത്, അതിനു ശേഷമാണ് കേസിന്റെ ചുരുൾ അഴിയുന്നത്.
