ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കനത്ത സുരക്ഷയിലാണ് വോട്ടര്‍മാര്‍ രണ്ടാം ഘട്ടത്തില്‍ ഇന്ന് വോട്ട് രേഖപ്പെടുത്തുന്നത്. ആറ് ജില്ലകളിലെ 26 നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്.
239 സ്ഥാനാർത്ഥികളാണ് ജമ്മുകശ്മീരിൽ ജനവിധി തേടുന്നത്. മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, അപ്നി പാർട്ടി നേതാവ് അൽത്താഫ് ബുഖാരി, ബിജെപി സംസ്ഥാന പ്രസിഡന്റ് രവീന്ദർ റെയ്ന, കോൺഗ്രസ് നേതാവ് താരിഖ് ഹാമിദ് എന്നിവരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.
ജമ്മു കശ്മീരിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ ജനാധിപത്യം ശക്തിപ്പെടുത്താൻ എല്ലാ ജനങ്ങളും അവരുടെ സമ്മതിദായക അവകാശം വിനിയോഗിക്കാൻ ശ്രമിക്കുക. ജനാധിപത്യത്തെ താങ്ങി നിർത്തുന്നതിൽ വോട്ടർമാർ പ്രധാന പങ്കുവഹിക്കുന്നു. കന്നി വോട്ട് ചെയ്യുന്ന വോട്ടർമാർക്ക് ആശംസകൾ അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി കുറിച്ചു.
