11ാം വയസ്സിൽ ഐസിസ് ഭീകരർ തട്ടിക്കൊണ്ടു പോകുകയും പിന്നീട് പത്ത് വർഷത്തോളം ഹമാസ് അടിമയാക്കുകയും ചെയ്ത യുവതിയെ ഇസ്രായേൽ സൈന്യം ഗാസയിൽ നിന്ന് മോചിപ്പിച്ചു.
21 കാരിയായ ഫൌസിയ അമീൻ സിഡോയെ ഈ ആഴ്ച ആദ്യം രക്ഷപ്പെടുത്തിയിരുന്നു. ഇസ്രായേലും അമേരിക്കയും മറ്റ് അന്താരാഷ്ട്ര കക്ഷികളും ഏകോപിപ്പിച്ച ഒരു ഓപ്പറേഷനുശേഷമാണ് സിഡോയെ മോചിപ്പിച്ചതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു.
2014 ലാണ് ഫൗസിയ അമിൻ സിഡോ അടക്കം 6,000-ലധികം യദീസികളെ ഇറാഖിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടികളെ ലൈംഗിക അടിമകളാക്കുകയും ആൺകുട്ടികളെ ആയുധപരിശീലനം നൽകി ഭീകരസംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്തു. ഇവരിൽ ഭൂരിഭാഗവും മരണപ്പെട്ടു. ഏകദേശം 3,500 പേരെ രക്ഷിച്ചുവെന്നും റിപ്പോർട്ടുണ്ട്.
