പാര്ലമെന്ററിൽ ചർച്ചയില്ലാതെ തിടുക്കപ്പെട്ട പാസാക്കിയ മൂന്ന് ക്രിമിനൽ നിയമങ്ങൾ നടപ്പാക്കരുതെന്ന് സി പി എം കേന്ദ്രകമ്മറ്റി. ജനാധിപത്യവിരുദ്ധവും ,സ്വേച്ഛാധിപത്യപരവുമായി പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ പുറത്താക്കിയാണ് ഈ കിരാത നിയമങ്ങള്‍ പാസാക്കിയത്. രാജ്യദ്രോഹം സംബന്ധിച്ച ഐ പി സി 124 എ വകുപ്പ് സുപ്രീം കോടതി മരവിപ്പിച്ചിരിക്കെ ഭാരതീയ ന്യായ സംഹിതയുടെ 152 മ ത്ത് വകുപ്പിലൂടെ അത് ഒളിച്ചുകടത്തി
രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത തുടങ്ങിയ പരാമര്‍ശങ്ങള്‍ ഐപിസിയില്‍ ഇല്ലെന്നിരിക്കേ അവ പുതിയ നിയമത്തില്‍ കൂട്ടിച്ചേര്‍ത്തു.പൗരന്മാരെ ദോഷകരമായി ബാധിക്കുന്നവിധം പൊലീസിന് വിപുലമായ അധികാരങ്ങളാണ് പുതിയ നിയമങ്ങളിലുള്ളത്. ഒരാളെ 15 ദിവസംവരെ മാത്രമേ റിമാന്‍ഡ് ചെയ്യാന്‍ പഴയനിയമപ്രകാരം കഴിയുമായിരുന്നുവെന്നിരിക്കേ ഇപ്പോള്‍ ഇത് 90 ദിവസം വരെയാക്കി വര്‍ധിപ്പിച്ചു.
പതിനഞ്ച് ദിവസംവരെ അന്വേഷണം നടത്തി മാത്രേമേ ഇനി എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യൂ.യു പി എ നിയമം സംബന്ധിച്ച വ്യവസ്ഥകൾ അങ്ങേയറ്റം ആശങ്ക ജനകമാണ്. കുറ്റം ചെയ്യുന്ന സമയത്ത് നിലവിലുള്ള നിയമപ്രകാരമല്ലാതെ ഒരാളെയും ശിക്ഷിക്കരുതെന്ന തത്വം നിലനില്‍ക്കേ ജൂലൈ ഒന്നിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകളില്‍ പഴയനിയമവും ഒന്നിന് ശേഷമുള്ള എഫ്ഐആറുകളില്‍ പുതിയ നിയമവുമാണ് ബാധകമാവുക. അതുപോലെ രണ്ടു നിയമങ്ങൾ പ്രവർത്തിക്കുന്നത് ശരിക്കും തർക്കങ്ങൾക്ക് കാരണമാകുക തന്നെ ചെയ്‌യും. അപ്പീലുകൾ അതിസങ്കീര്ണമാക്കുകയും കേസ് കെട്ടികിടക്കുകയും ചെയ്‌യും












