തിരുവമ്പാടി KSRTC ബസ് അപകടത്തിൽ 2 പേർ മരിച്ചിരുന്നു. അപകടത്തിൽപെട്ട KSRTC ബസിന് ഇൻഷുറൻസ് ഇല്ല എന്ന വിഷയം മന്ത്രിയുടെ മുന്നിൽ മാധ്യമപ്രവർത്തകർ ഉന്നയിച്ചപ്പോൾ, എല്ലാ ബസിനും ഇൻഷുറൻസ് എടുക്കാനുളള സാമ്പത്തിക സ്ഥിതിയില്ലന്നാണ് ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാർ മറുപടി നൽകിയത്.
കുറേ വണ്ടികൾക്ക് ഇൻഷുറൻസ് ഉണ്ട്. എല്ലാ വണ്ടികൾക്കും എടുക്കാനുള്ള സാമ്പത്തികം നമുക്ക് ഇല്ല. അങ്ങനെ എടുക്കണ്ട എന്ന് കോടതിയും പറഞ്ഞിട്ടുള്ളതായി മന്ത്രി പറഞ്ഞു. അതേസമയം വണ്ടിക്ക് ഇൻഷുറൻസില്ലെന്ന് മന്ത്രി സമ്മതിച്ചു. വണ്ടിക്ക് വേറെ തകരാർ ഒന്നുമില്ലെന്നും ഫിറ്റ്നസ് ഒക്കെ കറക്ടാണെന്നുമായിരുന്നു മന്ത്രിയുടെ ന്യായീകരണം.
40ലധികം പേരാണ് അപകട സമയത്തു ബസിലുണ്ടായിരുന്നത്. ആനക്കാം പൊയില്‍ കണ്ടപ്പന്‍ചാല്‍ വേലാംകുന്നേല്‍ കമല, ആനക്കാം പൊയില്‍ തോയലില്‍ വീട്ടില്‍ മാത്യൂവിന്റെ ഭാര്യ ത്രേസ്യാമ മാത്യൂ (75) എന്നിവരാണ് മരിച്ചത്. ഡ്രൈവറുടെ പിശക് അല്ല. ബൈക്കിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം വിട്ട് പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമികമായി കിട്ടിയ റിപ്പോർട്ട്. ദൃക്സാക്ഷികൾ പറഞ്ഞകാര്യം വെച്ചാണ് റിപ്പോർട്ട് തന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
