News

ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മ നൽകിയ ഒരു ​ഗ്ലാസ് കഷായം മുഴുവൻ കുടിച്ചു, ഷാരോണിന്റെ മരണമൊഴി വിവരിച്ച് മജിസ്ട്രേറ്റ്

കഷായത്തിൽ വിഷം നൽകി കാമുകൻ ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിൽ, യുവാവിന്റെ മരണ മൊഴി രേഖപ്പെടുത്തിയ മജിസ്ട്രേറ്റ് കോടതിയിൽ തെളിവ് നൽകി. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് ജഡ്ജി എ.എം ബഷീറിന് മുന്നിലാണ് മൊഴി നൽകിയത്.

2022 ഓക്ടോബർ 20ന് ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഷാരോൺ രാജിന്റെ മരണമൊഴി കോടതി പതിനൊന്നിലെ മജിസ്ട്രേറ്റ് ലെനി തോമസ് കുരക്കർ രേഖപ്പെടുത്തിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ നിർദേശത്തിലായിരുന്നു മൊഴിയെടുപ്പ്. താൻ ഷാരോണിനെ കാണുമ്പോൾ അദ്ദേഹം പൂർണ ബോധത്തിലായിരുന്നു, മൊഴി നൽകാൻ പ്രാപ്തനുമായിരുന്നു. അതേസമയം ശ്വാസം തടസം കാരണം വാക്കുകൾ ഇടയ്‌ക്കിടെ മുറിഞ്ഞു പോയിരുന്നു. 14ന് ​ഗ്രീഷ്മ നൽകിയ ഒരു ​ഗ്ലാസ് കഷായം മുഴുവനും കുടിച്ചുവെന്ന് ഷാരോൺ പറഞ്ഞതായി ലെനി തോമസ്  നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതിയെ അറിയിച്ചത്.

2022 ഒക്ടോബർ 14ന് രാവിലെ പളുകിലുളള വീട്ടിലേക്ക് ഗ്രീഷ്മ, ഷാരോണിനെ വിളിച്ചുവരുത്തി. സാവധാനം ആന്തരികാവയവങ്ങളെ ബാധിക്കുന്ന വിഷം ഇന്റർനെറ്റിൽ പരതി കണ്ടെത്തിയിരുന്നു. വിദ്​ഗ്ധമായി വിഷം കലക്കിയ കഷായം ഷാരോണിനെ കൊണ്ട് കുടിപ്പിച്ചത് . തുടർന്ന് ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 2022 ഓക്ടോബർ 20ന് മരണപ്പെടുകയുമായിരുന്നു.

Most Popular

To Top