കട്ടപ്പനയിൽ നിക്ഷേപ തുക നൽകാത്തതിൽ ജീവനൊടുക്കിയ സാബു തോമസിൻറെ നിക്ഷേപ തുക കുടുംബത്തിന് തിരികെ നൽകി റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി. നിക്ഷേപത്തുക പലിശയും ചേർത്ത് 14,59,940 രൂപ കുടുംബത്തിന് കൈമാറി.
സംഭവവുമായി ബന്ധപ്പെട്ട് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജമോൾ, ജൂനിയർ ക്ലർക്ക് ബിനോയ് എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇന്ന് പുലർച്ചെ സാബുവിന്റെ മാതാവ് ത്രേസ്യാമ്മ തോമസ് മരിച്ചു. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്നു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയ സൊസൈറ്റി ജീവനക്കാരായ മൂന്നുപേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
