പരസ്യ പ്രസ്താവനകൾ ഇനി നടത്തരുതെന്ന് സന്ദീപിനോട് ആർഎസ്എസ്. പാലക്കാട് തിരിച്ചടി ഉണ്ടാകുന്ന ഒരു ചർച്ചയും ഉണ്ടാകരുതെന്ന് ബിജെപി നേതാക്കൾക്കും നിർദ്ദേശം നൽകി. ബി.ജെ.പി. നേതൃത്വത്തോടുള്ള ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി സന്ദീപ് വാര്യര്‍ കഴിഞ്ഞ ദിവസം പരസ്യ പ്രസ്താവന നടത്തിയിരുന്നു.
പാര്‍ട്ടിയില്‍നിന്ന് തനിക്ക് ഏറെക്കാലമായി കടുത്ത അവഗണന നേരിട്ടതായും പാലക്കാട് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വേദയില്‍ ഇരിപ്പിടം നല്‍കാതെ ആക്ഷേപിച്ചതായും സന്ദീപ് ആരോപിച്ചിരുന്നു. അതേസമയം പ്രശ്നപരിഹാരത്തിന് ആർഎസ്എസ് നേതൃത്വം നേരിട്ട് മേൽനോട്ടം വഹിക്കാമെന്ന് സന്ദീപിനോട് പറഞ്ഞു. ഇന്ന് ഉച്ചയോടെ ധാരണകൾ രൂപപ്പെടുമെന്ന് അറിയിപ്പ്.
കഴിഞ്ഞ ദിവസം സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് സി.പി.എം രംഗത്തെത്തിയിരുന്നു. വ്യക്തികളല്ല നയമാണ് പ്രശ്നമെന്നും, ഇടതുപക്ഷത്തിന് അനുകൂലമായ നയം സ്വീകരിച്ചാൽ സന്ദീപിനെ സ്വീകരിക്കുമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.
