വിവാദമായ ഭരണഘടനാ വിമര്‍ശന പ്രസംഗത്തെ തുടര്‍ന്ന് സജി ചെറിയാന്‍ രാജി വയ്‌ക്കേണ്ടതില്ലന്ന് CPM വിലയിരുത്തല്‍. വീണ്ടും രാജിവെക്കുന്നത് സര്‍ക്കാരിനും പാര്‍ട്ടിക്കും കടുത്ത ആഘാതമുണ്ടാക്കുമെന്നും അത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും സി.പി.എമ്മിന്റെ പ്രാഥമിക വിലയിരുത്തല്‍.
മന്ത്രി സജി ചെറിയാൻറെ ഭരണഘടന വിരുദ്ധ പരാമർശം കേസിൽ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രസംഗത്തിൽ മന്ത്രി സജി ചെറിയാൻ ഉപയോഗിച്ച കുന്തം, കുടച്ചക്രം എന്നീ വാക്കുകൾ അനാദരവ് ഉള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. പ്രസ്താവന ഭരണഘടനയെ മാനിക്കുന്നതല്ല. അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനം തെറ്റാണെന്നും കോടതി പറഞ്ഞു.
വിവാദ പ്രസംഗത്തിന്റെപേരില്‍ കേസെടുത്തപ്പോള്‍ രാജി പ്രഖ്യാപിച്ചുകൊണ്ട് ‘സ്വതന്ത്രമായ തീരുമാനമെടുക്കുന്നതിന് മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ല’ എന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. ഹൈക്കോടതി പുനരന്വേഷണം പ്രഖ്യാപിച്ചതോടെ ഈ സാഹചര്യം നിലനില്‍ക്കില്ലേയെന്നാണ് രാഷ്ട്രീയമായി ഉയരുന്ന ചോദ്യം.
