മൂവാറ്റുപുഴ നിർമ്മല കോളേജിൽ സ്പെഷ്യൽ പ്രാർത്ഥന മുറി ആവശ്യപ്പെട്ട് പ്രതിഷേധത്തിൽ അച്ചടക്ക നടപടി യെടുക്കില്ലെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ . കെൽവിൻ കുര്യാക്കോസ്, ,ഇതൊരു മതസ്പര്‍ധയുണ്ടാക്കരുത് എന്നും അദ്ദേഹം പറയുന്നു . അതേസമയം സംഭവത്തില്‍ മൂവാറ്റുപുഴയിലെ മഹല്ല് കമ്മിറ്റികൾ ഖേദം പ്രകടിപ്പിച്ചു, നഗരത്തിലെ രണ്ട് മഹല്ല് കമ്മിറ്റി പ്രതിനിധികൾ കോളജ് മാനേജ്മെൻ്റ്മായി ചർച്ച നടത്തിയാണ് ഖേദപ്രകടനം നടത്തിയത്.
കുട്ടികൾക്ക് ഇതൊരു തെറ്റുപറ്റിയതാണെ ന്നും, ഇതെല്ലം തിരുത്തി മുന്നോട്ട് പൊക്കോളാമെന്നും മാനേജന്റുമായി നടത്തിയ യോഗത്തിൽ തീരുമാനമായി എന്നും പറയുന്നു. ഈ കോളേജില്‍ ഉണ്ടായത് അനിഷ്ടകരമായ സംഭവങ്ങളാണ്. പ്രാർഥനയ്ക്കും ആചാരങ്ങൾക്കും നിർദ്ദിഷ്ട രീതികൾ എല്ലാം ഇസ്ലാം നിർദ്ദേശിച്ചിട്ടുണ്ട്. സമുദായവുമായി ബന്ധപ്പെട്ടവരിൽ നിന്ന് തെറ്റായ ചെറിയതെറ്റെങ്കിലും ഉണ്ടായാൽ അത് മുതലെടുക്കാൻ കുബുദ്ധികൾ ശ്രമിക്കുമെന്ന് ഓർക്കണമെന്ന് മഹല്ല് കമ്മിറ്റി പ്രതിനിധി പിഎസ്എ ലത്തീഫ് പറയുന്നു












