തന്റെ പ്രതികരണങ്ങളെത്തുടർന്ന് അർജുന്റെ കുടുംബത്തിന് വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായി ലോറി ഉടമ മനാഫ്.
അർജുന്റെ പേരിൽ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും മനാഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളുടെ മുന്നില്‍ സത്യാവസ്ഥ പറയാന്‍ വേണ്ടിയാണ് മാധ്യമങ്ങളെ കാണുന്നത്. അര്‍ജുനായി അവസാനം വരെ നിലനിന്നു. അവനെ വീട്ടിലെത്തിച്ച ശേഷമാണ് ദൗത്യം അവസാനിപ്പിച്ചത്. ദൗത്യത്തില്‍ ഒരിടത്തും പിആര്‍ വര്‍ക്ക് ചെയ്തിട്ടില്ലെന്നും മനാഫ് പറഞ്ഞു.
യൂട്യൂബ് ചാനൽ തുടങ്ങിയത് വിവരങ്ങൾ എല്ലാവരെയും അറിയിക്കാൻ വേണ്ടിയാണ്. അർജുനെ ലഭിച്ചു കഴിഞ്ഞപ്പോൾ നിർത്താമെന്ന് കരുതിയതാണ്. പക്ഷേ ഇനി ചാനൽ നിർത്തുന്നില്ല. എല്ലാവരും മാധ്യമങ്ങളിലൂടെ തന്നെ അറിഞ്ഞത് ലോറിയുടമ മനാഫ് എന്നാണ്. അതുകൊണ്ടാണ് ചാനലിനും ആ പേര് നൽകിയത്. താൻ കാര്യങ്ങളെ വൈകാരികമായി സമീപിക്കുന്നയാളാണ്. തന്റെ പ്രതികരണങ്ങളും ഇങ്ങനെയാണ്. അതുമൂലം കുടുംബത്തിന് വിഷമമുണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നു. മനാഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
