കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പ്രവർത്തനം ഏതാണ്ട് പൂർത്തീകരണം ആകുകയാണ് മന്ത്രി പി രാജീവ് പറയുന്നു. സ്റ്റേഷനുകളുടെ സ്ഥലമെടുപ്പുകൾ പൂർത്തീയാക്കി കവാടങ്ങളുടെ ജോലി മുൻപേ ആരംഭിച്ചു കഴിഞ്ഞു. 1.2 കിലോമീറ്റർ ആകാശപാതയുടെയും 10 സ്‌റ്റേഷനുകളുടെയും നിർമാണം പൂർത്തിയാക്കാനുള്ള കരാർ നേടിയിരിക്കുന്നത് അഫ്‌കോൺസ് ഇൻഫ്രാസ്‌ട്രക്‌ചർ കമ്പനിയാണ്. നിർമ്മാണം പൂർത്തിയാക്കാൻ 600 ദിവസമാണ് നൽകിയിരിക്കുന്നത്.
കലൂർ സ്റ്റേഡിയമാണ്കാക്കനാട് പാതയുടെ ആദ്യ സ്റ്റേഷൻ, പാലാരിവട്ടം ജംക്ഷൻ ,കിൻഫ്ര പാർക്ക്, ഇൻഫോപാർക്ക്,ആലിൻചുവട്, ചെമ്പുമുക്ക്, വാഴക്കാല എന്നിവയാണ് മറ്റു സ്റ്റേഷനുകൾ. കലൂർ സ്റ്റേഡിയം മുതൽ ഇന്ഫോ൦ പാർക്ക് വരെയുള്ള നിർമാണത്തിന്റെ പൈലിങ് പ്രവർത്തന ങ്ങളുടെ നിർമാണം ആരംഭിച്ചതോടെ ഇപ്പോൾ രണ്ടാം ഘട്ടത്തിലേക്കാണ് കടന്നിരിക്കുന്നത്,
2017ൽ സംസ്ഥാന സർക്കാർ അംഗീകരിച്ച ഇൻഫോപാർക്ക് പാതയ്‌ക്ക് 2022ലാണ് കേന്ദ്ര ക്യാബിനറ്റിന്റെ അനുമതി കിട്ടിയത് മന്ത്രി രാജീവ് പറഞ്ഞു. പദ്ധതിക്കുള്ള തുക കേന്ദ്രം വെട്ടിക്കുറച്ചതോടെ വിദേശ വായ്‌പാ ഏജൻസി പിന്മാറിയതിനാൽ നിർമാണം വീണ്ടും വൈകി ഇപ്പോൾ നൽകിയിരിക്കുന്നത് 1141.32 കോടിയുടെ കരാറാണ് എന്നും മന്ത്രി രാജീവ് പറയുന്നു












