ലോറന്‍സ് ബിഷ്‌ണോയിയുടെ പേരില്‍ സല്‍മാന്‍ ഖാനെതിരെ വധഭീഷണി സന്ദേശം അയച്ച കേസിലെ പ്രതി പിടിയിൽ. പച്ചക്കറി വിൽപ്പനക്കാരനായ ഷെയ്ഖ് ഹസൻ (24) ആണ് പിടിയിലായത്. അഞ്ച് കോടി രൂപ ആവശ്യപ്പെട്ടാണ് ഭീഷണി മുഴക്കിയത്. മുംബൈ ട്രാഫിക്ക് പോലീസിന് ലഭിച്ച അഞ്ജാത സന്ദേശത്തെ തുടര്‍ന്ന് മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയയായിരുന്നു.
ലോറന്‍സ് ബിഷ്ണോയി സംഘവുമായുള്ള ശത്രുത അവസാനിപ്പിക്കാന്‍ അഞ്ച് കോടി രൂപ നല്‍കണമെന്നായിരുന്നു ആവശ്യം. അല്ലാത്ത പക്ഷം മുന്‍ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖിയുടെ അവസ്ഥ സല്‍മാന്‍ ഖാനുണ്ടാകുമെന്നും ഭീഷണി സന്ദേശത്തില്‍ പറഞ്ഞിരുന്നു. എന്നാൽ അന്വേഷണം തുടങ്ങിയതിന് പിന്നാലെ തനിക്ക് ബിഷ്ണോയ് സംഘവുമായി ബന്ധമില്ലെന്നും ക്ഷമിക്കണമെന്നും കാണിച്ച് മറ്റൊരു സന്ദേശം ഇയാൾ പൊലീസിന് അയച്ചിരുന്നു.
