വയനാട് മുണ്ടകൈയ ഉരുൾപൊട്ടലിലെ ബെയ്‌ലി പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ യന്ത്രങ്ങളടക്കം എത്തിച്ചു രക്ഷാദൗത്യം വളരെ വേഗത്തിൽ ആക്കുമെന്നു മുഖ്യ മന്ത്രി പിണറായി വിജയൻ, വയനാട്ടിലെ സർവ്വകക്ഷി യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്, അതുപോലെ ചാലിയാർ പുഴയിലെ മൃദു ദേഹങ്ങൾക്കായി പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടുത്തെ പ്രധാന ലക്‌ഷ്യം രക്ഷാപ്രവര്തനം തന്നെയാണ്. ദുരിതാശ്വാസ ക്യാമ്പുകൾ തുടരും, അവിടേക്ക് കുടുംബാ൦ഗാങ്ങൾക്ക് മാത്രമാണ് പ്രവേശനം. ക്യാംപിനകത്ത് താമസിക്കുന്നവരെ കാണാൻ പോകുന്നവർക്ക് സംസാരിക്കാൻ ഒരു പൊതു സൗകര്യം ഒരുക്കും. ക്യാംപിനകത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നല്ല നിലയിൽ പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസമുണ്ടാകില്ല. കുട്ടി എവിടെയാണോ അവിടെ ഇരുന്ന് കൊണ്ട് തന്നെ വിദ്യ നൽകാനാവും. പെട്ടെന്ന് സ്കൂളിലേക്ക് പോകാനാവില്ല.
ദുരിതാശ്വാസത്തിന് നേരിട്ട് സഹായവുമായി ആരും വരരുതെന്നും അത് സ്വീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു, മാനസികാഘാതം പ്രതീക്ഷിക്കാവുന്നതിന് അപ്പുറമാണ്. എല്ലാവർക്കും കൗൺസിലിങ് നൽകും, വയനാട്ടിലേത് മഹാ ദുരന്തമാണ്. പകർച്ചവ്യാധി തടയാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണ്. ആരോഗ്യ വകുപ്പ് മുന്നറിയിപ്പുകൾ അംഗീകരിക്കണം. മൃതദേഹം തിരിച്ചറിയാനുള്ള സ്ഥലത്ത് ആളുകൾ തള്ളിക്കയറരുത്. ചത്ത മൃഗങ്ങളെയും കൃത്യമായി സംസ്കരിക്കും. 12 മന്ത്രിമാർ വയനാട്ടിലുണ്ട്.എന്നാൽ എല്ലാവരും ഇവിടെ തുടരുന്നത് പ്രായോഗികമല്ല.ഇവിടെ റവന്യൂ-വനം,ടൂറിസം-എസ്‌സി എസ്ടി മന്ത്രിമാർ അടങ്ങുന്ന മന്ത്രിസഭാ ഉപസമിതി ഇവിടെ ക്യാംപ് ചെയ്ത് പ്രവർത്തിക്കും എന്നും മുഖ്യ മന്ത്രി പറഞ്ഞു
