മലയാള സിനിമയിലെ മെഗാസ്‌റ്റാർ മമ്മൂട്ടി രാജ്യസഭാ എംപിയാവാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും അത്ഇല്ലാതാക്കിയതിന്റെ
. കാരണക്കാരൻ അദ്ദേഹത്തിന്റെ സുഹൃത്ത് തന്നെയാണെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് ആലപ്പി അഷ്റഫ്.
‘ ഞാനിവിടെ പറയാൻ പോകുന്ന കാര്യം ചിലർക്ക് വിശ്വാസ്യയോഗ്യമായി തോന്നില്ല . എന്നാൽ സത്യത്തെ സ്വർണ പാത്രം ഉപയോഗിച്ച് മൂടിവച്ചാലും ഒരുനാൾ മറനീക്കി പുറത്തുവരുമെന്ന് തീർച്ചയാണ്. അതൊരു പ്രകൃതി നിയമമാണ്. മമ്മൂട്ടിയെ രാജ്യസഭയിൽ എത്തിക്കാൻ പിണറായിക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാൽ മമ്മൂട്ടി ഈ ഓഫർ സ്വീകരിക്കുമായിരുന്നോ എന്ന കാര്യത്തിൽ തനിക്ക് വ്യക്തത ഇല്ലെന്നും ആലപ്പി അഷ്‌റഫ് ചൂണ്ടിക്കാണിച്ചു. കൈരളി ചാനലിന്റെ ചെയർമാൻ കൂടിയായ നടൻ മമ്മൂട്ടി ഇടതുപക്ഷ സഹയാത്രികനായിരുന്നു. തന്റെ രാഷ്ട്രീയ നിലപാടുകൾ വെളിപ്പെടുത്തിയിട്ടില്ല ചുരുക്കം ചില സൂപ്പർതാരങ്ങളിൽ ഒരാൾ കൂടിയായിരുന്നു നടൻ മമ്മൂട്ടി.
ഒരിക്കൽ മമ്മൂട്ടിയുടെ വിശ്വസ്‌തനായ സ്നേഹിതൻ മുഖ്യമന്ത്രിയുടെ ചേംബറിൽ ഇരിക്കുകയായിരുന്നു. അന്നത്തെ ഒരു പ്രധാന വിഷയം സംസാരിക്കാനായിട്ട് അദ്ദേഹം മമ്മൂട്ടിയെ ഫോൺ ചെയ്യുന്നു. എന്നാൽ മമ്മൂട്ടി ആ വിഷയത്തിൽ ശരിക്കും മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി സംസാരിക്കുകയാണ് ചെയ്‌തത്. മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ ആ സ്നേഹിതൻ ഫോൺ സംഭാഷണം സ്‌പീക്കറിലേക്ക് മാറ്റുകയായിരുന്നു; ആലപ്പി അഷ്‌റഫ് പറഞ്ഞു.
മമ്മൂട്ടി ഇതൊന്നും അറിയാതെ മുഖ്യമന്ത്രിയെ നിശിതമായി വിമർശിച്ചു. എന്താണ് അദ്ദേഹം കാണിക്കുന്നത്, അദ്ദേഹത്തിന് ഇതൊന്നും മനസിലാവുന്നില്ലേ എന്നൊക്കെ മമ്മൂട്ടി ചോദിച്ചിരുന്നു. മമ്മൂട്ടിയെ കുറിച്ച് ആരെങ്കിലും മോശമായി സംസാരിക്കുന്നത് പോലും ഇഷ്‌ടമില്ലാത്ത ആളാണ് മുഖ്യമന്ത്രി. ഒരിക്കൽ ഡൽഹിയിൽ കൈരളി ടിവിയുടെ ഒരു മീറ്റിംഗിൽ വച്ച് ആരോ മമ്മൂട്ടിക്കെതിരെ എന്തോ പറഞ്ഞപ്പോൾ ഇരിയട അവിടെ എന്ന് മുഖ്യമന്ത്രി ആക്രോശിച്ചത്. പിന്നീട് പിണറായി ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു.
