70 വയസ് കഴിഞ്ഞവർക്കായുള്ള ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിക്ക് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് സംസ്ഥാനത്ത് അഞ്ച് ലക്ഷത്തോളം പേരാണ് . ഉപയോക്താക്കള്‍ക്ക് ഈ മാസം തന്നെ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രയോജനം ലഭിച്ചു തുടങ്ങും. നിലവില്‍ കാരുണ്യാ പദ്ധതിയില്‍ എംപാനല്‍ ചെയ്തിരിക്കുന്ന ആശുപത്രികള്‍ ആയുഷ്മാന്‍ ഭാരതിന്റെ ഭാഗമാകും. 202 സര്‍ക്കാര്‍ ആശുപത്രികളും 386 സ്വകാര്യ ആശുപത്രികളും കാരുണ്യയുടെ ഭാഗമാണ്. അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ കേരളത്തിലെ 26 ലക്ഷം വയോധികര്‍ക്കാണ് ലഭിക്കുക.
70 വയസിന് മുകളിലുള്ളവരുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസായ ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. 70 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിക്കും. അവർക്ക് ‘ആയുഷ്മാൻ വയാ വന്ദന കാർഡ്’ നൽകും. അർഹരായവർക്ക് ഈ സ്കീമിന് www.beneficiary.nha.gov.in എന്ന ലിങ്ക് വഴിയോ ആയുഷ്മാൻ ആപ്പ് ഉപയോഗിച്ചോ അപേക്ഷിക്കാവുന്നതാണ്. ആധാർ, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ എന്നിവ നിർബന്ധമാണ്. രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാൻ ആവശ്യമായ ഒരേയൊരു രേഖയാണ് ആധാറെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
